നീണ്ട മുപ്പത്തിയാറുവര്‍ഷങ്ങള്‍ക്കിടെ ഗായകൻ ജി വേണുഗോപാൽ പാടിയത് അമ്ബതില്‍ താഴെ ചലച്ചിത്രഗാനങ്ങള്‍ മാത്രം ആണ്. പണ്ട് പലരും ഇതേ ചോദ്യം ചോദിച്ച് ഒരു ആശയക്കുഴപ്പം തന്നിലുണ്ടാക്കിയിട്ടുണ്ട്. അന്ന് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ട് പോയെന്ന് തനിക്കും തോന്നിയിട്ടുണ്ടെന്നും വേണുഗോപാല്‍ പറയുന്നു. പക്ഷെ, പലരും ഒരുപാട് പാട്ടുകള്‍ പാടി. പക്ഷേ പല പാട്ടുകളും ഇന്ന് പാടിയതാരാണെന്ന് ചോദിച്ചാല്‍ പലര്‍ക്കുമറിയില്ല. എനിക്ക് അങ്ങനെ ഒരവസ്ഥ വന്നില്ല. ഞാന്‍ പാടിയ ഇരുപത്തിയഞ്ചോ അമ്ബതോ പാട്ടുകള്‍ ഇന്നും ആള്‍ക്കാര്‍ക്കറിയാം. ഒരുപാട് പാട്ടുകള്‍ പാടിയിരുന്നെങ്കില്‍ ഇത്രയും ഭാവതീവ്രത ഓരോ പാട്ടിനും കൊടുക്കാന്‍ പറ്റുമായിരുന്നില്ലെന്ന് എനിക്ക് തോന്നുന്നു. അടിപൊളി പാട്ടുകളോ ക്‌ളാസിക്കലോ ഒന്നും പാടാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും വേണുഗോപാല്‍ ഓർമ്മിക്കുന്നു. ഇപ്പോള്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1984ല്‍ ‘ഓടരുതമ്മാവാ ആളറിയാം ‘ സിനിമയിലാണ് ആദ്യമായി താന്‍ പിന്നണി പാടുന്നത്. അതേവര്‍ഷം തന്നെ ‘പറയാനും വയ്യ പറയാതിരിക്കാനും വയ്യ ‘എന്ന സിനിമയിലും പാടി. രണ്ടിലും നാലുവരി വീതമായിരുന്നെന്നും ജി വേണുഗോപാല്‍ ഓര്‍ത്തെടുക്കുന്നു.