അടിയന്തര സാഹചര്യങ്ങളില്‍ പോലീസിനെ വിളിക്കാന്‍ ഇനിയൊരു നമ്ബര്‍ മാത്രം മതി. നിലവില്‍ 100 ആയിരുന്ന പോലീസിനെ വിളിക്കാനുള്ള നമ്ബര്‍. ഇനി 112 ആയിരിക്കും. മൂന്നു മാസത്തിനുള്ളില്‍ ഈ സംവിധാനം കേരളത്തില്‍ നിലവില്‍ വരുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇന്ത്യയില്‍ ഇതു നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം കൂടിയാണ് കേരളം. ഏത് അടിയന്തര ഘട്ടത്തിലേക്കും 112ലേക്കു വിളിക്കാം. ആവശ്യമനുസരിച്ച് ഈ കോളുകള്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറുമെന്നു ബെഹ്റ വ്യക്തമാക്കി.
നിലവില്‍ അടിയന്തര സഹായ നമ്ബറുകളായി 101 (അഗ്നിശമന സേന), ആംബുലന്‍സ് (102) എന്നിവയും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ ഇവയെല്ലാം 112 എന്ന ഒരു നമ്ബറിനു കീഴിലാവും.
ഈ നമ്ബറിലേക്ക് 24 മണിക്കൂറും വിളിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അടിയന്തര പ്രതികരണ സംവിധാന പദ്ധതിക്ക് (എന്‍ഇആര്‍എസ്) തുടക്കമിട്ടത്. നിര്‍ഭയ ഫണ്ടുപയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
112 എന്ന പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ 36 കോള്‍ സെന്ററുകള്‍ ഇതിനു വേണ്ടി സംസ്ഥാനത്ത് തയ്യാറാക്കും. കോള്‍ വന്നു കഴിഞ്ഞാല്‍ ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി എവിടെ നിന്നാണ് വിളിച്ചതെന്ന് കണ്ടെത്താനാവും.
ജിപിഎസ് ഉപയോഗിച്ച് ഈ സ്ഥലത്തേക്കു ഉടന്‍ വാഹനം അയക്കും. ഈ വാഹനങ്ങളിലും ജിപിഎസ് സംവിധാനമുണ്ടാവും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്തെ ഹൈവേകളില്‍ നിരീക്ഷണത്തിനായി ഉയര്‍ന്ന നിലവാരത്തിലുള്ള ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ബെഹ്റ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ തല്‍സമയം ഈ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായി കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീർച്ചയായും അറിഞ്ഞിരിക്കുക !! ഒരുതരത്തിലുമുള്ള ക്യാൻസർ വരാതിരിക്കാൻ………
റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: