ബിജ്നോർ: ഉത്തർപ്രദേശിൽ വൃദ്ധയായ അമ്മായിയമ്മയെ ക്രൂരമായി പീഡിപ്പിക്കുന്ന മരുമകളുടെ ദൃശ്യങ്ങൾ ഭർത്താവ് രഹസ്യമായി സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പതിഞ്ഞു. സംഭവത്തെ തുടർന്ന് സംഗീത ജെയിൻ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്തു. ഭർത്താവ് രഹസ്യമായി മുറിയിൽ സ്ഥാപിച്ച ക്യാമറയിലാണ് പീഡന ദൃശ്യങ്ങൾ പതിഞ്ഞത്. യു.പിയിലെ ബിജ്നോറിൽ ജനുവരി അഞ്ചിനാണ് സംഭവം നടന്നത്. എഴുപത് വയസുള്ള സ്ത്രീയാണ് മരുമകളുടെ ക്രൂരപീഡനത്തിന് ഇരയായത്.
വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് സംഗീത രാജ റാണി ജെയിനെ നിർദ്ദയം പീഡിപ്പിക്കുകയായിരുന്നു. ഇഷ്ടിക കൊണ്ട് രാജറാണിയെ ഇടിക്കുന്നതും തൊഴിക്കുന്നതുമൊക്കെ വീഡിയോ ദൃശ്യങ്ങളിൽ കാണാം. കഴുത്തിൽ തുണിയിട്ട് മുറുക്കി ശ്വാസം മുട്ടിച്ച ശേഷം നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്യുന്നുണ്ട്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തതും സംഗീതയെ അറസ്റ്റു ചെയ്തതും.
രാജറാണിയുടെ മകൻ സന്ദീപ് ഏഴു വർഷം മുന്പാണ് സംഗീതയെ വിവാഹം ചെയ്തത്. അടുത്തിടെ സംഗീത, സ്ത്രീധന പീഡനം ആരോപിച്ച് സന്ദീപിനെതിരെ കേസു കൊടുത്തു. ഇത് കുടുംബ കോടതിയിൽ നടന്നു വരികയാണ്. മാത്രമല്ല, വിവാഹ ശേഷം സന്ദീപിനെതിരെ ലൈംഗിക പീഡന കേസും ഫയൽ ചെയ്തിട്ടുണ്ട്.
മരുമകളുടെ പീഡനത്തെ തുടർന്ന് അവശനിലയിലായ രാജറാണി ആശുപത്രിയിൽ ചികിത്സയിലാണ്. തലയിലും ദേഹത്തുമൊക്ക നിരവധി മുറിവുകൾ അവർക്കുണ്ട്. മരുമകൾ എല്ലായ്പ്പോഴും അമ്മയോട് ക്രൂരമായി പെരുമാറാറുണ്ടെന്ന് സന്ദീപ് പറഞ്ഞു. ചിലപ്പോൾ തന്നേയും ആക്രമിക്കും. ഉപദ്രവം സഹിക്കാൻ വയ്യാതെ വന്നതോടെയാണ് വീട്ടിൽ രഹസ്യമായി സി.സി.ടി.വി കാമറ സന്ദീപ് സ്ഥാപിച്ചത്. ഇതിലൂടെ സംഗീതയുടെ ക്രൂരകൃത്യങ്ങൾ മറ്റുള്ളവർ അറിയട്ടെ എന്നു കരുതിയെന്നും സന്ദീപ് പറഞ്ഞു. ശ്രീ വാസ്തവ എന്നയാളാണ് ഈ വീദിഒ ഫേസ് ബുക്കിലൂടെ അധികാരികളുടെ അടുത്തെത്തിച്ചത്.
വീഡിയോ കാണാം
https://youtu.be/p1-u1bMYFC0