മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിങ് കിങ്‌സ് ഇലവന്‍ പഞ്ചാബ് (ഇന്ന് പഞ്ചാബ് കിങ്‌സ്) താരവും മലയാളി പേസറുമായ ശ്രീശാന്തിന്റെ മുഖത്തടിച്ചത് വലിയ വിവാദമായ സംഭവമാണ്. ഹര്‍ഭജന്‍ മുഖത്തു തല്ലിയതും ശ്രീശാന്ത് പരസ്യമായി കരഞ്ഞതുമെല്ലാം വലിയ ചര്‍ച്ചകള്‍ക്കും വിവാദത്തിനും കാരണമായിരുന്നു. ആ സംഭവത്തിന് പിന്നാലെ ഹര്‍ഭജന് 11 ഐപിഎല്‍ മത്സരങ്ങളില്‍ വിലക്കും വന്നു. സീസണില്‍ പിന്നീട് ഹര്‍ഭജന് കളിക്കാനും സാധിച്ചില്ല. 15 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സംഭവം ഓര്‍ത്ത് തനിക്ക് അങ്ങേയറ്റം ലജ്ജ തോന്നാറുണ്ടെന്ന് ഹര്‍ഭജന്‍ പറയുന്നു. ചെയ്തത് തെറ്റായ കാര്യമാണ്. അത്രയും തരംതാഴാന്‍ പാടില്ലാത്തതായിരുന്നുവെന്നും തന്റെ യു ട്യൂബ് ചാനലില്‍ താരം വ്യക്തമാക്കി.
ലഖ്‌നൗ- ബാംഗ്ലൂര്‍ പോരിനിടെ കോഹ്‌ലിയും ഗംഭീറുമടക്കമുള്ളവര്‍ തമ്മില്‍ വാക്ക് പോരുണ്ടായതിന് പിന്നാലെയാണ് താരം പഴയ കാര്യങ്ങള്‍ വീണ്ടും ഓര്‍ത്തത്. ’15 വര്‍ഷത്തിന് ശേഷവും ആ വഴക്കില്‍ ഞാന്‍ ലജ്ജിക്കുകയാണ്. അന്നു ശ്രീശാന്ത് എന്നോട് പെരുമാറിയത് ശരിയായ രീതിയിലല്ല എന്നാണ് ഞാന്‍ ചിന്തിച്ചത്. അപ്പോഴത്തെ എന്റെ പ്രവൃത്തി വളരെ ശരിയാണെന്നും ഞാന്‍ കരുതി. പക്ഷേ ഇന്ന് ചിന്തിക്കുമ്ബോള്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് പൂര്‍ണ ബോധ്യമുണ്ട്.’
‘തിരിഞ്ഞു നോക്കുമ്ബോള്‍ ശ്രീശാന്തിനെതിരെ ഞാന്‍ അങ്ങനെ ചെയ്യരുതായിരുന്നു. അതില്‍ ഇപ്പോഴും ഖേദമുണ്ട്. നല്ല ഓര്‍മകളുണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്. ഹർഭജൻ പറയുന്നു.