വീട്ടുജോലിക്കായി ഗള്‍ഫില്‍ കൊണ്ടുപോയ ഓമനയെന്ന ആദിവാസി മധ്യവയസ്ക അനുഭവിച്ച പീഡനങ്ങൾ ഒരാൾക്കും വരാതിരിക്കട്ടെ. കുട്ടിയെ നോക്കാൻ ചെന്ന ഇവര്ക്ക് ലഭിച്ചത് ക്രൂര മര്‍ദ്ദനങ്ങൾ. ഗള്‍ഫില്‍ മിലിറ്ററി നഴ്‌സായി ജോലിചെയ്യുന്ന ബന്ധു, കുട്ടിയെ നോക്കാനാണ് പെരുമ്പാവൂര്‍ വെണ്ടോല സ്വദേശിയായ ഓമനയെ അഞ്ചു മാസം മുൻപ് ഗള്‍ഫില്‍ കൊണ്ടുപോയത്. എന്നാൽ, കഴിഞ്ഞ മാസം മുതല്‍ മക്കളെ നോക്കുന്നില്ലെന്ന് പറഞ്ഞ് ഓമനയെ രാജുവിന്റെ ഭാര്യ ഉപദ്രവിക്കാന്‍ തുടങ്ങി. വസ്‌ത്രങ്ങള്‍ വലിച്ചു കീറുകയും ദേഹത്ത് ചുടുവെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. പലപ്പോഴും ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. ഇരുമ്പു വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ വെള്ളം കുടിക്കാന്‍ നല്‍കിയെന്നും ഓമന പറയുന്നു. ദുരിതമറിഞ്ഞ് ഓമനയുടെ മക്കള്‍ പരാതി നല്‍കുമെന്നറിയച്ചതിന് ശേഷമാണ് തിരിച്ച് നാട്ടിലേക്ക് പോകാന്‍ അനുവദിച്ചത്. ദേഹമാസകലം പരിക്കേറ്റ ഓമന ഇപ്പോള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു.
യുവതിയുടെ ശബ്ദത്തില്‍ ഫോണില്‍ വിളിച്ച് തന്നെ പറ്റിച്ച സുഹൃത്തിനെ യുവാവ് തല്ലിക്കൊന്നു !
7 വയസ്സുകാരിയെ വിവാഹം ചെയ്യാൻ സമ്മതിച്ചില്ല; ഭാര്യയുടെ മൂക്ക് ഭർത്താവ് മുറിച്ചു മാറ്റി !
പള്ളിയുടെ മുൻപിൽ വച്ച് നീലച്ചിത്ര നിർമ്മാണം ! -വീഡിയോ
”ആ മാഗസിന്‍ ഫോട്ടോ എന്റെ ജീവിതം മാറ്റി മറിച്ചു”: ഭൂതകാലത്തെക്കുറിച്ച് വെളിപ്പെടുത്തി സണ്ണി ലിയോൺ