മനുഷ്യ ശരീരത്തിൽ ആവസിക്കുന്ന തിന്മയുടെ ശക്തികളാണ് മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നത്. ഈ തിന്മ ഒഴിവാകുന്നതോടെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ലോകം അവനു തുറന്നു കിട്ടുന്നു. ഈ കാലത്ത് അതുകൊണ്ടു തന്നെ, വിശ്വാസികളുടെ ശരീരത്തില്‍ കൂടുന്ന സാത്താന്‍മാരെ ഒഴിപ്പിക്കുന്ന ക്രിസ്ത്യൻ പുരോഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നു പുതിയ റിപ്പോര്‍ട്ടുകള്‍. യു എസില്‍ മാത്രം ഇത്തരം വൈദികരുടെ എണ്ണം കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ തന്നെ നാലിരട്ടിയായിട്ടുണ്ട്. ഇത്തരം ഒഴിപ്പിയ്ക്കലുകളില്‍ വിദഗ്ദ്ധരായ യു എസിലെ ഫാദര്‍ ഗാരി തോമസിന്റെയും, ഫാദര്‍ വിന്‍സി ലാംപേര്‍ട്ടിന്റെയും അഭിമുഖം നിഗൂഡമായ ഇത്തരം കര്‍മ്മങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമാണ് ഭൂതബാധ ഒഴിപ്പിക്കുന്ന വൈദികര്‍ സഭയില്‍ സജീവമായി പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചതെന്ന് തങ്ങളുടെ അഭിമുഖത്തില്‍ വൈദികരായ ഗാരിയും, വിന്‍സി ലാംപേര്‍ട്ടും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെയുള്ള സഭയിലെ പുരോഹിതർ സാത്താന്റെ സ്വാധീനത്തില്‍ വിശ്വാസികള്‍ നശിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് മുന്നറിയിപ്പുകള്‍ വിശ്വാസികള്‍ക്ക് നല്‍കുന്നുമുണ്ട്. അടുത്തിടെ ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യമായി ഒരു വിശ്വാസിയുടെ ശരീരത്തു നിന്നും പിശാചിനെ പുറത്താക്കിയിരുന്നു. സാധാരണ ചൊല്ലുന്ന പ്രാര്‍ത്ഥനകളില്‍ നിന്നും വ്യത്യസ്ഥമായ ചില പ്രാര്‍ത്ഥനകളിലൂടെയാണ് അദ്ദേഹം വിശ്വാസിയുടെ ശരീരത്തു നിന്നും ഭൂതത്തെ ഒഴിപ്പിച്ചത്. ഇത്തരം സംഭവങ്ങള്‍ വിശ്വാസികളില്‍ ഈ കാര്യത്തോട് താല്പര്യം വര്ധിപ്പിയ്ക്കുന്നതിനു കാരണമായിട്ടുണ്ട്.
സാധാരണക്കാരായ വൈദികര്‍ തന്നെയാണ് ഇത്തരം കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നത്. റോമില്‍ നടത്തപ്പെടുന്ന പ്രത്യേക പരിശീലനം മാത്രമാണ് ഇത്തരം വൈദികര്‍ക്ക് ലഭിക്കുക. ദൈവവുമായുള്ള ബന്ധം പ്രാര്‍ത്ഥനയിലൂടെയും, ആരാധനയിലൂടെയും, കൂദാശകളിലൂടെയും ശക്തമാക്കി നിലനിര്‍ത്തണമെന്നും അതിലൂടെ സാത്താനെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തണമെന്നും ഈ പുരോഹിതന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓരോ രൂപതയിലും ഭൂതബാധ ഒഴിപ്പിക്കുന്ന വൈദികനെ ഔദ്യോഗികമായി നിയമിക്കാനും വകുപ്പുണ്ട്. ബിഷപ്പിന്റെ അനുവാദം വേണമെന്ന് മാത്രം. ഇന്ത്യ,അര്‍മേനിയ,ആഫ്രിക്ക പോലെയുള്ള നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ ഇത്തരം സേവനങ്ങള്‍ക്കായി യു എസില്‍ എത്താറുണ്ടത്രെ. ശക്തമായ ആത്മീയ പ്രാര്‍ത്ഥനകള്‍ മാത്രമല്ല, ഡോക്ടറുടെയും മനശാസ്ത്രജ്ഞന്റെയും സഹായവും ചില സന്ദര്‍ഭങ്ങളില്‍ വൈദികര്‍ ഈ കാര്യത്തില്‍ തേടാറുണ്ട്. ദൈവത്തെ എന്ന പോലെ സാത്താന്റെ അസ്തിത്വത്തിലും വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ഭൂതബാധ ഒഴിപ്പിക്കുന്നതിനുള്ള ശുശ്രൂഷകള്‍ ചെയ്തു നല്‍കുയുള്ളുവെന്നും ഇവര്‍ പറയുന്നു
വിശ്വാസികളെ സാത്താന്‍ എങ്ങനെയാണ് തന്റെ അടിമകളും ആരാധകരും ആക്കി മാറ്റുന്നതെന്നും ഈ പുരോഹിതര്‍ വിവരിയ്ക്കുന്നുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും ആളുകളെ അടിമകളാക്കുക, നീലചിത്രങ്ങള്‍ കാണുവാന്‍ പ്രേരിപ്പിച്ച് അതിലുള്ള ആസക്തി വര്‍ദ്ധിപ്പിക്കുക, തുടങ്ങിയവയാണ് സാത്താന്‍ ഉപയോഗിക്കുന്ന ശക്തമായ മാര്‍ഗങ്ങളെന്നും വൈദികര്‍ വിശദീകരിക്കുന്നു. ഇത്തരത്തില്‍ വഴിതെറ്റിയ മനസുകളില്‍ സാത്താന്‍ വാസം ഉറപ്പിയ്ക്കുന്നുവത്രേ. ഓജോ ബോര്‍ഡ്, ചില ടാറ്റുകള്‍, ചരടുകള്‍, മന്ത്രവാദം എന്നിവയിലൂടെ സാത്താന്‍ നമ്മളിലെയ്ക്ക് വന്നു ചേരുമത്രേ.
കേരളത്തിൽ സാത്താൻ സേവകർ വിലസുന്നു ! കൊച്ചി കേന്ദ്രമാക്കി അരങ്ങേറുന്നത് കൊടുംക്രൂരതകൾ !
കേരളാ പോലീസിന്റെ മുന്നറിയിപ്പ് ! ജാഗ്രത പാലിക്കുക ! !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com