പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കുറച്ച് ദിവസമായി മലയാള സിനിമാ മേഖലയില്‍ സജീവമാണ്. ഫിലിം ചേംബറിന്റെ മദ്ധ്യസ്ഥതയില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരും ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇരു കക്ഷികളുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്തി സമവായത്തിലെത്താന്‍ ഫിലിം ചേംബര്‍ ശ്രമിക്കുമെന്നും സൂചനകളുണ്ട്. ഇതിനിടയിൽ നടൻ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് പുതിയ വിവാദത്തിനു വഴി വച്ചിരിക്കുകയാണ്. ‘ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലെങ്കിലും കേരളത്തില്‍ സിനിമയുണ്ടാകും ‘ എന്നാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനു താഴെ വിമര്‍ശനവുമായി ഫാന്‍സുകാരും എത്തിയിട്ടുണ്ട്.
മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകളാണ്` നടക്കുന്നതെന്നും ഈ വിഷയങ്ങളില്‍ ഇടപെടാനായിട്ടില്ല വിനായകന്‍ എന്നും കമന്റിലൂടെ ആളുകള്‍ വിമര്‍ശിച്ചു. മലയാള സിനിമയിലെ ആധിപത്യം മട്ടാഞ്ചേരി മാഫിയയുടെ കൈയ്യില്‍ കിട്ടാത്തതിന്റെ വിഷമം ഫേസ്ബുക്ക് പോസ്റ്റായി ഇടുകയാണോ വിനായകന്‍ എന്നും കമന്റുകളുണ്ട്. മാത്രമല്ല സിനിമയൊന്നും ഇല്ലാത്ത സമയത്ത് ലൈവായി നില്‍ക്കാനുള്ള സൈക്കോളജിക്കാല്‍ മൂവ്മെന്റ് ഇവിടെ വേണ്ടെന്നും ഫാന്‍സുകാര്‍ പറയുന്നു. വിനായകന്റെ പേരില്‍ ഉണ്ടായിരുന്ന പീഡന പരാതിയെ കുറിച്ചും കമന്റുകളുണ്ട്. കമന്റുകളില്‍ ചിലതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വിനായകന്‍ പങ്ക് വച്ചിട്ടുമുണ്ട്.