HomeAround KeralaThiruvananthapuramനാടക വണ്ടിയിൽ കറങ്ങി നടന്നു മോഷണം: ആട് ആന്റണിയെ കടത്തി വെട്ടി രമേശൻ

നാടക വണ്ടിയിൽ കറങ്ങി നടന്നു മോഷണം: ആട് ആന്റണിയെ കടത്തി വെട്ടി രമേശൻ

തിരുവനന്തപുരം:  പോലീസിനെ ഞെട്ടിച്ച്   ഇതാ ഒരു പെരും കള്ളൻ. ഇത് രമേശ്‌. കുറ്റകൃത്യം നടത്തി മുങ്ങുന്ന കാര്യത്തില്‍ ആട് ആന്റണിയെ തോല്‍പിക്കും. മോഷണത്തിലൂടെ സമ്പാദിച്ചത് കോടികള്‍. പത്തുകോടിയുടെ സമ്പത്ത് ഇയാളുടെ വശം പോലീസ് കണ്ടെത്തി.

നാടക കമ്പനിയിലൂടെയാണ് രമേശൻ തുടങ്ങുന്നത്. സുഹൃത്തുക്കളുമായി ചേർന്ന് ആദ്യം ഇയാൾ നാടക കമ്പനി തുടങ്ങി.  നല്ല രീീതിയിൽ വളർന്ന ട്രൂപ്പിന് കൈ നിറയെ നാടകങ്ങൾ കിട്ടി.  അതോടെ രമേശൻ പതിയെ ചുവടു മാറ്റി. നാടകത്തിനായി ഒരു സ്ഥലത്ത് എത്തിയാൽ ഇയാൾ നാടകം തുടങ്ങുമ്പോൾ  അവിടെ നിന്നും വണ്ടിയുമായി മുങ്ങും. പോലീസിനെ വെട്ടിക്കാനാണ് നാടക വണ്ടിയിൽ കറങ്ങുന്നത്.  അമാവാസിയോടടത്തു ദിവസങ്ങളാണ് മോഷണത്തിനായി തെരഞ്ഞെടുക്കുന്നത്.

ഒരുസ്ഥലത്ത് തന്നെ തുടര്‍ച്ചയായി അനേകം വീടുകളില്‍ കവര്‍ച്ച നടത്തും. വിരലടയാളം തടയാന്‍ നനഞ്ഞ തുണി ഉപയോഗിക്കും. ഓരോ കവര്‍ച്ചയ്ക്കും പുതിയ പുതിയ ഉപകരണങ്ങള്‍ പരീക്ഷിക്കും. പത്തുപവന്റെ മാല അണിഞ്ഞാണ് മോഷണത്തിനെത്തുന്നത്. ഒരു സ്ഥലത്തെത്തിയാൽ ഒന്നിലധികം വീടുകളിൽ  കയറും. വീട്ടുകാൽ ഉണരുന്നതൊന്നും രമേശന് പ്രശ്നമല്ല . മോഷണം നടത്തിയേ  മടങ്ങൂ.

മോഷണത്തിന് പിടിക്കപ്പെട്ടതോടെ നാടക ട്രൂപ് ഇയാളെ കയ്യൊഴിഞ്ഞു . പിന്നെ മോഷണം തന്നെ തൊഴിലായി.

ആറ്റിങ്ങല്‍ ആലങ്കോടില്‍ രണ്ടരയേക്കറും, മാമത്ത് 50 സെന്റും മംഗലപുരത്ത് 40 സെന്റും വീടും പോലീസ് കണ്ടെത്തി. തുടരന്വേഷണത്തില്‍ അതിനിയും കൂടുമെന്ന് പോലീസ് പറഞ്ഞു. സമ്പാദ്യമെല്ലാം മോഷണത്തില്‍ നിന്ന്. മക്കള്‍ ഉന്നത വിദ്യാഭ്യാസവും ചെയ്യുന്നു. പോലീസിനെ വെട്ടിച്ച് മോഷണം നടത്താന്‍ അസാമാന്യ വിരുതുള്ള ഇയാളുടെ മോഷണരീതിക്ക് ഏറെ വ്യത്യസ്ത ഉണ്ടായിരുന്നു.

മുങ്ങുന്നതില്‍ അതി വിദഗ്ദ്ധനായ ഇയാള്‍ പരവൂരില്‍ ആറു വാഹനങ്ങളില്‍ പോലീസ് തിരയുമ്പോള്‍ അതേ സ്ഥലത്ത് ഒരുവീട്ടില്‍ ഇയാള്‍ മോഷണം നടത്തുകയായിരുന്നു. ഒരുവീട്ടിലെ കവര്‍ച്ച കേസില്‍ പോലീസ് അന്വേഷണത്തിന് എത്തിയപ്പോള്‍ തൊട്ടടുത്ത മറ്റൊരു വീട്ടില്‍ കവര്‍ച്ച നടത്തി.

അതേസമയം മോഷ്ടാവ് താന്‍ മോഷണത്തിനിരയായതായി പോലീസിനോട് പറഞ്ഞു. മോഷ്ടിക്കാന്‍ സ്വര്‍ണ്ണമാല ധരിച്ചു കയറാറുള്ള പ്രതിയുടെ മാല ഒരു മോഷണശ്രമത്തിനിടയിലുളള ഏറ്റുമുട്ടലില്‍ ഗൃഹനാഥന്‍ പിടിച്ചുപറിച്ചതായി പ്രതി തെളിവെടുപ്പിന് പോയപ്പോള്‍ പോലീസ് സംഘത്തോട് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments