HomeFaithപോൾ ആറാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്ക്; വിശുദ്ധപദവിക്ക്‌ കാരണമായത് ഈ രണ്ട് അത്ഭുത സംഭവങ്ങൾ

പോൾ ആറാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്ക്; വിശുദ്ധപദവിക്ക്‌ കാരണമായത് ഈ രണ്ട് അത്ഭുത സംഭവങ്ങൾ

വാഴ്ത്തപ്പെട്ട പോൾ ആറാമൻ മാർപാപ്പയെ വിശുദ്ധ പദവിയിലേക്ക് പരിഗണിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘം അദ്ദേഹത്തിന്റെ മധ്യസ്ഥതയിലുള്ള രണ്ടാമത്തെ അത്ഭുതവും സ്ഥിരീകരിച്ചതോടെയാണിത്. ഈ ഒക്ടോബറിൽ വിശുദ്ധനായി പ്രഖ്യാപിക്കാനാണ് നീക്കം. ആദ്യ അത്ഭുതം സ്ഥിരീകരിച്ചതിനെ തുടർന്ന് 2014 ഒക്ടോബറിൽ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് അദ്ദേഹത്തെ ഉയർത്തിയിരുന്നു.

തിരുസംഘം അധ്യക്ഷൻ കർദിനാൾ ആഞ്ജലോ അമാതോ തീരുമാനം മാർപാപ്പയെ അറിയിക്കും. മാർപാപ്പ കൽപന പുറപ്പെടുവിക്കേണ്ട നടപടി മാത്രമാണ് ഇനി ബാക്കിയുള്ളത്. 1963 മുതൽ 1978 വരെയാണ് അദ്ദേഹം മാർപാപ്പയായിരുന്നത്. ഇറ്റലിക്കു പുറത്തേക്കു മാർപാപ്പമാർ യാത്ര ചെയ്യുന്ന പതിവിനു തുടക്കമിട്ടതും പ്രോട്ടസ്റ്റന്റ്, ഓർത്തഡോക്‌സ് സഭകളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും അദ്ദേഹമായിരുന്നു.

ഇറ്റലിയിലും കാലിഫോർണിയയും പോൾ ആറാമൻ മാർപാപ്പയുടെ മധ്യസ്ഥതയിൽ നടന്ന രണ്ട് അത്ഭുതങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ ഒരുങ്ങുന്നത്. ഇറ്റലിയിൽ മാരാക രോഗമുണ്ടായിരുന്ന ഗർഭസ്ഥ ശിശുവിനെ അഞ്ചാം മാസത്തിൽ ഡോക്ടർമാർ ഗർഭഛിദ്രത്തിന് നിർദ്ദേശിച്ചു. എന്നാൽ ഈ കുഞ്ഞ് പോൾ ആറാമൻ മാർപാപ്പയുടെ മധ്യസ്ഥതയിലുള്ള പ്രാർത്ഥന വഴി പൂർണ ആരോഗ്യവതിയായി ജനിച്ചു.

കലിഫോർണിയയിൽ ഗുരുതരമായ മസ്തിഷ്‌ക തകരാർ ഉണ്ടായിരുന്ന ഗർഭസ്ഥശിശു ആരോഗ്യവാനായി ജനിച്ചതായിരുന്നു ആദ്യ അത്ഭുതം. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ അത്ഭുതത്തിനു സ്ഥിരീകരണം ലഭിച്ചത്. അമ്മയ്ക്കും കുഞ്ഞിനും ജീവഹാനി വരാൻ സാധ്യതയുള്ളതിനാൽ ഗർഭച്ഛിദ്രം നടത്താൻ ഡോക്ടർമാർ നിർദേശിച്ചിരുന്ന കുഞ്ഞ് ആരോഗ്യവാനായി ജനിച്ചു. ഈ അത്ഭുതമാണു വിശുദ്ധനായി പ്രഖ്യാപിക്കുന്നതിലേക്കു വഴി തെളിച്ചത്.

1897-ൽ ജിയോവാന്നി ബത്തീസ്ത മൊന്തീനിയായി ജനിച്ച പോൾ ആറാമൻ 1954-ൽ മിലാൻ അതിരൂപതയുടെ സാരഥിയായി. 1963-ൽ ജോൺ 23-ാമന്‍റെ നിര്യാണശേഷം മാർപാപ്പയായി. 1978 ഓഗസ്റ്റ് ആറിന് അന്തരിച്ചു. രണ്ടാം വത്തിക്കാൻ സൂനഹദോസിന്‍റെ പൂർത്തീകരണം ഇദ്ദേഹത്തിന്‍റെ കാലയളവിലായിരുന്നു. പോൾ ആറാമന്‍റെ വിഖ്യാതമായ ഹുമാനേ വീത്തേ (മനുഷ്യജീവൻ) എന്ന ചാക്രികലേഖനത്തിന്‍റെ സുവർണജൂബിലി വർഷമാണിത്. അദ്ദേഹ ത്തിന്‍റെ പോപ്പുലോരും പ്രോഗ്രസിയോ (ജനതകളുടെ പുരോഗതി) എന്ന ചാക്രികലേഖനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

മാർപാപ്പമാർ ഇറ്റലിക്കു പുറത്തു യാത്ര ചെയ്യുന്ന കീഴ്‌വഴക്കം തുടങ്ങിവച്ച പോൾ ആറാമൻ 1964 ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുകയുണ്ടായി. ഐക്യരാഷ്‌ട്ര പൊതുസഭയെ അഭിസംബോധന ചെയ്തിട്ടുള്ള അദ്ദേഹം നിരവധി അന്താരാഷ്‌ട്രപ്രശ്നങ്ങളിൽ സമാധാനദൂതനായി പ്രവർത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments