കഴിഞ്ഞ ഡിസംബർ മാസത്തിൽ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ വച്ച്, തളർന്നു കിടന്നിരുന്ന ഒരു കുട്ടി സുഖം പ്രാപിച്ചു എഴുന്നേറ്റ് നടന്നത് ലോകത്തെ അതിശയിപ്പിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം ഉപേക്ഷിച്ച അവസ്ഥയിൽ വാഹനത്തിൽ കിടത്തിയാണ് ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിലുള്ള ചാൾസ് ജോസഫ് എന്ന കുട്ടിയെ സെഹിയോൻ ധ്യാനകേന്ദ്രത്തിൽ എത്തിച്ചത്. കഴിഞ്ഞ ഡിസംബർ 9 ശനിയാഴ്ച, ഫാ. സേവ്യർഖാൻ വട്ടായിൽ നയിച്ച ഏകദിന കൺവെൻഷൻ മധ്യേ യേശുവിനെ രക്ഷകനും നാഥനുമായി ഏറ്റുപറഞ്ഞുകൊണ്ട് വിശ്വാസികൾ ഒന്നുചേർന്ന് ദൈവത്തെ സ്തുതിച്ചപ്പോൾ ഈ കുട്ടി കിടക്കയിൽ നിന്നും അത്ഭുതകരമായി സുഖം പ്രാപിച്ച് എഴുന്നേറ്റു നടന്നു. ഈ കൺവെൻഷനിൽ പങ്കെടുത്തു ഈ സംഭവത്തിനു ദൃക്സാക്ഷികളായ നിരവധി വ്യക്തികൾ സോഷ്യൽ മീഡിയയിലൂടെ ഇത് സാക്ഷ്യപ്പെടുത്തുന്നു.
കോട്ടയം മെഡിക്കൽ കോളേജ് അടക്കമുള്ള നിരവധി പ്രശസ്തമായ ഹോസ്പിറ്റലുകളിൽ വിദഗ്ധ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടാകാത്ത അവസ്ഥയിൽ ഒരു കരിസ്മാറ്റിക് കൺവെൻഷനിൽ പങ്കെടുത്ത് പ്രാർത്ഥിക്കുവാൻ ഈ കുട്ടിയുടെ മാതാപിതാക്കളെ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉപദേശിക്കുകയായിരുന്നു. അങ്ങനെയാണ് അവർ ഈ കുട്ടിയേയുമായി സെഹിയോൻ ധ്യാനകേന്ദ്രത്തിലെത്തിയത്. അവിടെ നടന്ന അത്ഭുതവും, അതിനേപ്പറ്റി ആ കുട്ടി പഠിക്കുന്ന സ്കൂളിലെ പ്രിൻസിപ്പലും, ക്ലാസ് ടീച്ചറും, മാനേജ്‌മെന്റ് സ്റ്റാഫും വിവരിക്കുന്നതും താഴെക്കൊടുത്തിരിക്കുന്ന വീഡിയോയിൽ കാണാം.