ഇന്ത്യൻ കന്യാസ്ത്രിക്ക് ഈശോയുടെ പഞ്ചക്ഷതങ്ങൾ ലഭിക്കുന്നതായി റിപ്പോർട്ട്. തഞ്ചാവൂരുള്ള കാർമ്മൽ മഠത്തിലെ സിസ്റ്റർ റോസിക്കാണ് കർത്താവിന്റെ അഞ്ചു തിരുമുറിവുകൾ അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായിരിക്കുന്നത്. ദിവസത്തിൽ പലതവണ പഞ്ചക്ഷതങ്ങൾ തന്റെ ശരീരത്തിൽ അനുഭവിക്കുന്നതായി സിസ്റ്റർ പറയുന്നു. പ്രാർത്ഥന തുടങ്ങുന്ന സമയത്തു തന്റെ തലയിൽ മുൾക്കിരീടം വച്ചപോലുള്ള അവസ്ഥ ഉണ്ടാകാറുണ്ടെന്നു സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. ആസമയം കഠിനമായ വേദനയാകും ഉണ്ടാകുക. അതോടൊപ്പം ഇരു തോളുകൾക്കും കനത്ത ഭാരം അനുഭവപ്പെടും. പിന്നീടാണ് ഓരോ തിരുമുറിവുകളായി ശരീരത്തു പ്രത്യക്ഷപ്പെടുക.
2017 ലെ ദുഖവെള്ളിയാഴ്ചയ്ക്ക് മുൻപാണ് ആദ്യമായി സിസ്റ്ററിനു പഞ്ചക്ഷതങ്ങൾ ഉണ്ടാകുന്നത്. ദുഃഖ വെള്ളിയാഴ്ചയ്ക്കുള്ള ഒരുക്കത്തിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്ന സിസ്റ്ററിനു തിരുമുറിവുളകുടെ അനുഭവം ഉണ്ടാവുകയായിരുന്നു. അന്നത് ഈസ്റ്ററിനു മുൻപുവരെ നീണ്ടുനിന്നതായി സിസ്റ്റർ പറയുന്നു.
”കൈകളുടെ പത്തിയും കാലുകളുടെ പാദങ്ങളും നീരുവന്നതുപോലെയാണ് ആദ്യമായി എനിക്ക് അനുഭവപ്പെട്ടത്. പെസഹാ കഴിഞ്ഞു രാത്രിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു അത്. ഞാൻ ദൈവത്തോട് വീണ്ടും വീണ്ടും ശക്തമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അധികം വൈകാതെ ഈശോയുടെ തിരുമുറിവുകൾ ശരീരത്തു പ്രത്യക്ഷപ്പെട്ടു. മുറിവുകളിലൂടെ രക്തം ഒഴുകാൻ തുടങ്ങി. ഈസ്റ്റർ ദിനത്തിൽ രാവിലെയാണ് രക്തം വരുന്നത് നിലച്ചത്. ഇതായിരുന്നു ആദ്യത്തെ അനുഭവം. ഞാൻ അനുഭവിച്ച പീഡകളുടെ ഒരു നിഴൽ മാത്രമാണിത് എന്ന് ഈശോ പറയുന്നതായി എനിക്ക് അനുഭവപ്പെട്ടു. വേദനകൊണ്ടു ഞാൻ കരയുകയായിരുന്നു. പിന്നീട് പലവട്ടമായി എഈശോയുടെ പഞ്ചക്ഷതങ്ങൾ അനുഭവിക്കുന്നു.” സിസ്റ്റർ പറയുന്നു.
ഈ അത്ഭുതസംഭവം കാണാൻ അനേകരാണ് മഠത്തിലേക്ക് ദിവസവും വരുന്നത്. ആദ്യം ഇത് ആരെയും അറിയിക്കാതിരുന്ന മഠം അധികൃതർ ഒടുവിൽ സംഭവം മേലധികാരികളെ അറിയിച്ചു. ഈ അതുതത്തിന്റെ പഠനത്തിനായി സിസ്റ്റർ ഇപ്പോൾ വത്തിക്കാൻ പ്രതിനിധികളുടെ നിരീക്ഷണത്തിലാണ്.