തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണത്തിന്റെ പേരിൽ തനിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തി വീട്ടിൽ കയറി തല്ലുന്നത് വരെ വിശ്രമമില്ലെന്നു തരികിട എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ ചാനൽ അവതാരകനുമായ സാബു. വളരെ വ്യക്തിപരമായി തന്നെ ഈ പ്രചരണത്തെ ഞാൻ നേരിടും. മണിച്ചേട്ടനെ പോലൊരു വ്യക്തിയുടെ കൊലപാതകിയായി തന്നെ ചിത്രീകരിച്ചവരെ വെറുതെ വിടില്ല. നിയമ നടപടികൾ എടുക്കും. ഇതിന് പിറകെ പോയി ഈ വാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തി വീട്ടിൽ കയറി തല്ലും. ഇതിന് എന്ത് വിലകൊടുക്കേണ്ടി വന്നാലും താൻ നേരിടുമെന്നും സാബു പറഞ്ഞു. കായംകുളം സ്റ്റേഷനിൽ വ്യാജവാർത്തയ്‌ക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്. സാബു പറഞ്ഞു.
”കലാഭവൻ മണിയുടെ മരണത്തിൽ ചാനൽ അവതാരകനും സിനിമ നടനുമായ തരികിട സാബുവിന് പങ്കുള്ളതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. സംഭവ ദിവസം രാത്രി നടൻ ജാഫർ ഇടുക്കിയുടെ ഒപ്പം മണിയെ സന്ദർശിക്കാനെത്തിയവരുടെ കൂട്ടത്തിൽ സാബുവും ഉണ്ടായിരുന്നു, സാബുവിന്റെ കൈവശമുണ്ടായിരുന്ന മദ്യമാണ് കലാഭവൻ മണി കഴിച്ചത്…. ഈ മദ്യത്തിലാണ് വിഷം കലർത്തിയിരുന്നത്” എന്ന തരത്തിലാണു വ്യാജ പ്രചാരണം. മീഡിയാവൺ ചാനലിന്റെ പേരിലായിരുന്നു സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചത്. ഇതിന് പിന്നിൽ ഊള മോഹൻലാൽ ഫാൻസിനെയാണ് സംശയമെന്നും സാബു പറഞ്ഞു.
വ്യാജ വാർത്ത പ്രചരിച്ച രീതി നോക്കിയാൽ ഇത്തരത്തിലൊരു സംശയത്തിന് ഏറെ വകയുണ്ട്. മുമ്പ് മോഹൻലാലുമായി ബന്ധപ്പെട്ട കമന്റിന്റെ പേരിൽ എനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഊള മോഹൻലാൽ ഫാൻസുകാർ തനിക്കെതിരെ ആക്രമണം അഴിച്ചു വിട്ടു. ഞാൻ മാപ്പ് പറയണമെന്നായിരുന്നു ആവശ്യം. എന്നാൽ അതിന് താൻ പൂർണ്ണമായും തയ്യാറായില്ല. അതിൽ ചെറിയ പിഴവ് തന്റെ ഭാഗത്തുള്ളതിനാൽ മോഹൻലാലിനെതിരെയായുള്ള കടുത്ത പരാമർശം ഒഴിവാക്കണ്ടേതായിരുന്നു എന്ന തരത്തിലെ ഖേദ പ്രകടനമാണ് നടത്തിയത്. ഇത് അവർക്ക് പിടിച്ചില്ല. അതിനുള്ള പ്രതികാരമായിരിക്കാം മണിച്ചേട്ടനെ പിടിച്ചുള്ള വ്യാജ പ്രചരണം. കലാഭവൻ മണിയെ താൻ മദ്യത്തിൽ വിഷം കൊടുത്തു കൊന്നതാണെന്ന വാർത്ത പ്രചരിപ്പിക്കുന്നവർക്ക് മാനസിക രോഗമാണ്. ഇത്തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് എന്തുതരം മാനസികാവസ്ഥയാണെന്നു മനസ്സിലാകുന്നില്ല. സാബു പ്രതികരിച്ചു.
Also read: കാമുകനു ധൃതി കൂടി; ഓറൽ സെക്സ്സിനിടെ യുവതി അതിദാരുണമായി മരിച്ചു ! നടുക്കുന്ന ആ സംഭവം ഇങ്ങനെ:
നിങ്ങളുടെ സങ്കൽപ്പത്തിലെ ഭാര്യ ശരിക്കും എങ്ങിനെയാവും പെരുമാറുക? അറിയാൻ വീഡിയോ കാണൂ