ശ്രീകുമാരന്‍ തമ്പി അടുത്തിടെയാണ് എഴുത്തുകാരി കെ ആര്‍ മീരയ്ക്കു മുന്നില്‍ മനസ്സു തുറന്നത്. താന്‍ ആത്മഹത്യചെയ്താല്‍ ഉത്തരവാദികള്‍ രാഷ്ട്രീയ രംഗത്തുളള ആ മൂന്നു പേരായിരിക്കുമെന്നാണ് ശ്രീകുമാരന്‍ തമ്പി മീരയോട് വെളിപ്പെടുത്തിയത്. മലയാളം വാരികയില്‍ കെ ആര്‍ മീര എഴുതിയ ലേഖനത്തിലാണ് ഇതു സംബന്ധിച്ച് ശ്രീകുമാരന്‍ തമ്പി എഴുതിവെച്ച കത്തിനെ കുറിച്ച് സൂചിപ്പിക്കുന്നത്.
കെ പി സിസി പ്രസിഡന്റ് വിഎം സുധീരനാണ് ശ്രീകുമാരന്‍ തമ്പി ഇതു സംബന്ധിച്ച് കത്തെഴുതി വെച്ചത്. ലേഖനത്തിലെ കത്ത് തുടങ്ങുന്നതിങ്ങനെയാണ് ..പ്രിയപ്പെട്ട വി എം സുധീരന്, ജയ്ഹിന്ദ് ടിവി എന്റെ പരമ്പര പ്രക്ഷേപണ ചെയ്ത വകയില്‍ കരാര്‍ പ്രകാരം എനിക്ക് എനിക്ക് 26,96,640 രൂപ തരാനുളളത് ചൂണ്ടിക്കാട്ടി പല തവണ ഞാനയച്ച കത്തുകള്‍ക്ക് മറുപടി അയക്കാനുളള മര്യാദപോലും താങ്കള്‍ കാണിച്ചിട്ടില്ല. വര്‍ഷങ്ങളായി ഞാന്‍ താങ്കള്‍ക്കും എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ക്കും ഇത് സംബന്ധിച്ച പരാതി അയക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങിയാണ് ഞാന്‍ ഈ പരമ്പര നിര്‍മ്മിച്ചത്.
ഇന്നുവരെയുളള എന്റെ ജീവിതത്തില്‍ ഞാന്‍ ആര്‍ക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് എനിക്ക് പണം തന്നവര്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാല്‍ ആ നിമിഷം ഞാന്‍ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ വി.എം സുധീരന്‍,എം.എം ഹസന്‍,കെ.പി മോഹനന്‍ എന്നിവരായിരിക്കും ഉത്തരവാദികള്‍ എന്നാണ് കത്തില്‍ പറയുന്നത്.
ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: