വിനയന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് നടൻ മുകേഷ് പറഞ്ഞതായി ഷമ്മി തിലകൻ. നടന്‍ സിദ്ദിഖ് പറയുന്നത് പോലെ തൊഴില്‍ നിഷേധിക്കാതിരിക്കുന്ന രീതി അമ്മയില്‍ ഇല്ലെന്ന് ഷമ്മി തിലകന്‍ വ്യക്തമാക്കുന്നു. വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി താന്‍ അഡ്വാന്‍സ് വാങ്ങിയതായിരുന്നു. എന്നാല്‍ മുകേഷ് ഇടപെട്ട് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് തുക തിരിച്ചുകൊടുപ്പിച്ചു. ഈ വിഷയം കോടതിയില്‍ പറഞ്ഞിട്ടുമുണ്ട്. ഈക്കാര്യം മുകേഷ് നിഷേധിച്ചിട്ടുമില്ല. നിഷേധിക്കാന്‍ കഴിയുകയുമില്ല’ ഇതിന് തന്റെ കൈയില്‍ വ്യക്തമായ തെളിവുണ്ട്. ഭയന്നുകൊണ്ടാണ് അന്ന് വഴങ്ങിയത്. എന്തിന് വേണ്ടിയാണ് എന്നെ പുറത്താക്കിയതെന്ന് വ്യക്തമായി അറിയാം.തിലകന്റെ മകനായതുകൊണ്ടാണ് എന്നോടും ഇത്തരം സമീപനം. അച്ഛനോട് ചെയ്ത തെറ്റ് കാരണം എന്നെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടും ഒരു കാരണമാകാമെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി.