മോഹൻലാലിൻറെ പുതിയ ചിത്രം ഒടിയന്‍, വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ഒടിയന് കാത്തിരിക്കുന്നതിനുള്ള കാരണം മോഹന്‍ലാലിന്റെ കഷ്ടപാടുകളാണ്. ശരീരാഭാരം കുറച്ചും ഞെട്ടിക്കുന്ന മോക്കോവര്‍ നടത്തിയും മോഹന്‍ലാല്‍ ഒരു സിനിമയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ അമ്പരിപ്പിക്കുന്നതായിരുന്നു. ഇപ്പോള്‍ സിനിമയുടെ കഥ വന്നതിനെ കുറിച്ച് തിരക്കഥാകൃത്ത് തുറന്ന് പറഞ്ഞിരിക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമയിലെത്തുന്നതിന് മുന്‍പ് ഹരികൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. ഒരിക്കല്‍ മാധ്യമവിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നതിടെ സംഭവിച്ച കാര്യമാണ് ഇതുപോലൊരു വിസ്മയ സിനിമയിലേക്ക് എത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് അന്ന് ഫീച്ചര്‍ ഉണ്ടാക്കുന്നതിനായി ഒരു വിഷയം നല്‍കി. വിശ്വവിഖ്യാത സംവിധായകന്‍ പാലക്കാടിനെ ആസ്പദമാക്കി ഒരു ചിത്രമെടുത്താല്‍ എങ്ങനെ ഉണ്ടാവും എന്നതായിരുന്നു വിഷയം.
അന്ന് പല ചര്‍ച്ചകളും ഫീച്ചറുകളും അവിടെ നടന്നിരുന്നു. പക്ഷെ ആ ചോദ്യം എന്റെ മനസില്‍ നിന്നും മാഞ്ഞ് പോയിരുന്നില്ലെന്ന് ഹരികൃഷ്ണന്‍ പറയുന്നു. പിന്നീട് അതുപോലൊരു വിഷയത്തെ കുറിച്ച് ആലോചിച്ചു. അത് എത്തിയത് ഒടിയനിലേക്ക് ആയിരുന്നു. ഒരുപാട് അഴിച്ച് പണികളും പുതുക്കി പണിയലും കഴിഞ്ഞാണ് ഒടിയനെ ഒരു മാസ് പരിവേഷം നല്‍കിയതെന്നും അദ്ദേഹം പറയുന്നു. മലയാളം കാത്തിരിക്കുന്ന കിടിലനൊരു സിനിമയ്ക്ക് അടിത്തറയായി മാറിയത് ഇതായിരുന്നെന്നും ഹരികൃഷ്ണന്‍ വ്യക്തമാക്കുന്നു.
ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഒടിയന്‍ മാണിക്യന്‍. മൂന്ന് വ്യത്യസ്ത വേഷങ്ങളിലായി പ്രത്യക്ഷപ്പെടുന്ന ഒടിയന്‍ മാണിക്യന്‍ തന്ത്രശാലിയും മാന്ത്രിക വിദ്യകള്‍ കാണിക്കുന്ന ആള് കൂടിയാണ്. 30 വയസ് മുതല്‍ 65 വയസ് വരെയുള്ള ഗെറ്റപ്പിന് വേണ്ടിയായിരുന്നു മോഹന്‍ലാല്‍ കഠിനമായ പരിശീലനം നടത്തിയത്. കേരളത്തിലെ പണ്ട് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥയാണ് സിനിമയിലൂടെ പറയുന്നത്. അടുത്തിടെ സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസര്‍ പ്രേക്ഷകരുടെ ആകാംഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്.