മമ്മൂട്ടിയുടെ മുൻകോപം സിനിമാലോകത്ത് പ്രശസ്തമാണ്. എന്നാൽ വേണ്ടാത്ത ഒരു കാര്യത്തിനും താരം കോപിക്കാറില്ല എന്നതും എല്ലാവർക്കുമറിയാം. അനീതിയും അക്രമവും കണ്ടാൽ എതിർക്കുക എന്നത് ഒരു പൌരന്റെ കടമയാനെന്ന സിമ്പിൾ ലോജിക് മതി അതു മനസ്സിലാക്കാൻ. എന്നാൽ ഈയിടെ താരത്തിനെക്കുറിച്ച് ആരെന്തു പറഞ്ഞാലും അവർക്കെല്ലാം മുട്ടൻ പണികൾ കിട്ടാൻ തുടങ്ങിയിരിക്കുന്നു. മമ്മൂട്ടി ഒന്നും ചെയ്തിട്ടല്ല, പക്ഷെ അത് അങ്ങിനെ വന്നു ചേരുന്നു.
ഈയിടെ പുറത്തിറങ്ങിയ മമ്മൂട്ടി യുടെ സൂപ്പർ ഹിറ്റ് സിനിമ ‘പത്തേമാരി’ ആരു കണ്ടാലും കുറ്റം പറയില്ല. കുടുംബമായി കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ. പക്ഷെ നടൻ ജയറാമിന് സിനിമ അത്ര ഇഷ്ടപെട്ടില്ല. അതിപ്പോൾ സ്വാഭാവികം മാത്രം. എല്ലാവർക്കും ഒരു സിനിമ ഒരുപോലെ ഇഷ്ടപ്പെടണം എന്നില്ലല്ലോ. സിനിമ കണ്ടിറങ്ങിയ ജയറാം സിനിമയെ ക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയും ചെയ്തു. പോരെ പൂരം.
സിനിമയൊക്കെ കണ്ട് വീട്ടിലെത്തിയ ജയറാം, ആനകളെക്കുറിച്ച് താൻ എഴുതിയ പുസ്തകം അങ്ങു പ്രകാശനം ചെയ്തുകളയാം എന്ന് കരുതി. അതിനു വിളിച്ചതോ, സാക്ഷാൽ മമ്മൂട്ടിയേം. മമ്മൂട്ടി വന്നു, പുസ്തകം പ്രകാശനം ചെയ്തു പോയി. ജയറാം സന്തോഷിച്ചു. വീട്ടിൽ ചെന്നപ്പോ ദാ കിടക്കുന്നു, കിടിലനൊരു കത്ത്. ആനക്കൊമ്പു കൈവശം വച്ചതിനു തനിക്കെതിരെ അന്വേഷണം. നിർദോഷമായി താൻ പുസ്തകത്തിലെഴുതിയ നിസാര കാര്യം പുലിവാലായിരിക്കുന്നു. ഇനി എന്തു ചെയ്യും? മമ്മൂട്ടിയുടെ സിനിമയെക്കുറിച്ച് പറഞ്ഞതാവുമോ ഈ കഷ്ടകാലത്തിനു പിന്നിൽ? അന്ധവിശ്വാസങ്ങളുടെ ലോകമായ സിനിമയിൽ ഇതൊക്കെ മതി.
ഇനി അടുത്ത സംഭവം. മീര ജാസ്മിനെക്കുറിച്ച് ഈയിടെ സംവിധായകൻ കമൽ കുറെ കാര്യങ്ങൾ പറയുകയുണ്ടായി. അതിൽ എത്ര മാത്രം സത്യമുണ്ട് എന്നറിയില്ല. നമ്മുടെ വിഷയം അതല്ല. ‘ഒരേ കടൽ’ എന്ന ചിത്രത്തിൽ മീരയും മമ്മൂട്ടി യും ഒരുമിച്ച് അഭിനയിച്ചു. രണ്ടു പേരും നന്നായി അഭിനയിച്ച ചിത്രം നല്ല അഭിപ്രായം നേടുകയും ചെയ്തു. എന്നാൽ ഷൂട്ടിംഗ് സമയത്ത് മീരയും മമ്മൂട്ടിയും തമ്മിൽ എന്തൊക്കെയോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പിന്നീട് കുറേയേറെ നല്ല അവസരങ്ങൾ കിട്ടിയിട്ടും മീര ഇപ്പോൾ സിനിമയ്ക്ക് പുറത്തായ മട്ടാണ്. ഇതൊന്നും മമ്മൂട്ടി ചെയ്തെന്നല്ല പറയുന്നത്. അദ്ദേഹം ഒരിക്കലും ഒരാൾക്കെതിരെയും അങ്ങിനെ ചെയ്യില്ലെന്ന് എല്ലാവർക്കുമറിയാം. പക്ഷെ എന്തോ അങ്ങിനെ സംഭവിക്കുന്നു. സിനിമയിലുള്ളവർ ജാഗ്രതൈ.. മമ്മൂട്ടിയോടു കളിച്ചാൽ ഇങ്ങനെയിരിക്കും…….