കിളിമാനൂർ പനപാംകുന്നിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തോർത്തുകൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തി. ഈന്തന്നൂർ കോളനിയിലെ രാജൻ (65) ആണ് കൊല്ലപ്പെട്ടത്. മകൻ രാജേഷിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. കഴുത്തിൽ തോർത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടതെന്നു പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ അച്ഛനും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജന്റെ ഭാര്യ ചിറയിൻകീഴിലുള്ള ബന്ധുവീട്ടിൽ പോയതായിരുന്നു. മദ്യപിച്ചെത്തി വഴക്കിട്ട രാജേഷ് അച്ഛനെ കൊന്നശേഷം വിവരം അയൽവാസികളോടു പറഞ്ഞു കടന്നുകളഞ്ഞു. രാജേഷ് മദ്യലഹരിയിലായതിനാൽ അയൽവാസികൾ ഇതു കാര്യമായെടുത്തില്ല. രാജേഷിന്റെ വീട്ടിൽ വഴക്ക് പതിവാണെന്നും നാട്ടുകാർ പറഞ്ഞു. അച്ഛനും മകനും തമ്മിൽ വഴക്കിട്ട വിവരം അയൽവാസികൾ രാജന്റെ ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് ചിറയിൻകീഴിൽ നിന്നും ഇവർ കിളിമാനൂരിലെ വീട്ടിൽ എത്തിയ ശേഷമാണ് രാജൻ കൊല്ലപ്പെട്ടത് സ്ഥീരീകരിച്ചത്. തുടർന്ന് കിളിമാനൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കിളിമാനൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തോർത്തുകൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തി
RELATED ARTICLES