എലിസബത്ത് രാജ്ഞി മരിച്ചിട്ടില്ലെന്നും രജ്ഞി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും അവകാശപ്പെട്ട് ബ്രിട്ടനിൽ മാര്‍ക്ക് ഹാഗ് എന്നയാള്‍ രംഗത്തെത്തി. ചടങ്ങിനെത്തിയ ടെലിവിഷന്‍ സംഘത്തോടാണ് രാജ്ഞി മരിച്ചിട്ടില്ലെന്ന് മാര്‍ക്ക് ഹാഗ് പറഞ്ഞത്.
രാജ്ഞി മരിച്ചിട്ടില്ല, താന്‍ രാജ്ഞിയോട് ശവപ്പെട്ടിയില്‍ നിന്നും പുറത്തിറങ്ങണമെന്ന് ആവശ്യപ്പെടുമെന്നും മാര്‍ക്ക് ഹാഗ് പറഞ്ഞതായി പ്രോസിക്യൂട്ടര്‍ ലൂയിസ് ബുര്‍നല്‍ പറഞ്ഞു. ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെയായിരുന്നു പൊതുദര്‍ശനം. ഫിലിപ്പ് രാജകുമാരനൊപ്പം കിങ് ജോര്‍ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലിലാണ് രാജ്ഞിയുടെ അന്ത്യവിശ്രമം. റോയല്‍ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥയായ ക്രീസി ഹേരിയാണ് അവസാനമായി രാജ്ഞിയോട് വിടപറഞ്ഞത്. 96 വയസുള്ള എലിസബത്ത് രാജ്ഞി സെപ്റ്റംബര്‍ എട്ടിന് ബല്‍മോറല്‍ കൊട്ടാരത്തിണ് അന്തരിച്ചത്. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 10,888 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. മാര്‍ക്കിനെ കൂടാതെ പൊതുദര്‍ശനത്തിനിടെ അപമര്യാദയായി പെരുമാറിയ മറ്റ് രണ്ടുപേരെയും ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എലിസബത്ത് രാജ്ഞി മരിച്ചിട്ടില്ലെന്ന അവകാശവാദവുമായി ബ്രട്ടീഷ് പൗരൻ ! ഉടൻ പെട്ടിയിൽ നിന്നും പുറത്തുവരണമെന്ന് ആവശ്യം; പിന്നീട് നടന്നത് ഇങ്ങനെ:
RELATED ARTICLES