HomeNewsLatest Newsയുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും; കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ കേസ്; വൈദികനെ കാണാനില്ല

യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും; കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ കേസ്; വൈദികനെ കാണാനില്ല

യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും പുറത്തായ സംഭവത്തിൽ കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടി്സ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റില്‍ ഫ്‌ലവര്‍ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ(30)ക്കെതിരെയാണ് കേസെടുത്തത്. കന്യാകുമാരി ജില്ലയിലെ 18 വയസുകാരിയായ വിദ്യാര്‍ത്ഥിനിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ബെനഡിക്റ്റ് ആന്റോ ലൈംഗീകമായ രീതിയില്‍ ശല്യം ചെയ്തതായി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം പൊലീസ് അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്.

അതേസമയം, ബെനഡിക്റ്റ് ആന്റോയെ മൂന്നു ദിവസമായി കാണാനില്ല. ഇയാളും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്‌സ്ആപ്പ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു ശേഷമാണ് വൈദികനെ കാണാതായത്. കുറച്ചു ദിവസം മുമ്പ് ബെനഡിക്ട് ആന്റോ ഒരു സംഘം ആളുകള്‍ തന്റെ വീട്ടിലെത്തി ആക്രമിച്ച് തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മറ്റും തട്ടിയെടുത്തുവെന്ന് കൊല്ലങ്കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓസ്റ്റിന്‍ ജിനോ എന്ന നിയമ വിദ്യാര്‍ത്ഥിയെ കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഓസ്റ്റിന്‍ ജിനോയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അയാളുടെ അമ്മ മിനി അജിത കന്യാകുമാരി ജില്ലാ പോലീസ് സൂപ്രണ്ടിന് അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്ന് തന്റെ മകനെതിരെ വൈദികന്‍ കള്ളക്കേസ് നല്‍കിയതായി പരാതി നല്‍കി. ഒപ്പം ആരോപണ വിധേയനായ വികാരിക്ക് പല സ്ത്രീകളുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോയും സഹിതം നിവേദനം നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments