HomeAround Keralaഅനക്കമുണ്ടെന്ന് കണ്ടപ്പോള്‍ വെള്ളം നല്‍കി; വീണ്ടും ഷാള്‍ മുറുക്കി കൊന്നു ; കട്ടിലില്‍ കിടത്തി കൈത്തണ്ട...

അനക്കമുണ്ടെന്ന് കണ്ടപ്പോള്‍ വെള്ളം നല്‍കി; വീണ്ടും ഷാള്‍ മുറുക്കി കൊന്നു ; കട്ടിലില്‍ കിടത്തി കൈത്തണ്ട മുറിച്ചു; ഭാര്യയെ ക്രൂരമായി കൊന്ന രീതി വിവരിച്ച്‌ ബിജേഷ്; ഞെട്ടി പോലീസുകാർ !

അദ്ധ്യാപികയായ യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ് പുതപ്പില്‍ പൊതിഞ്ഞ് കട്ടിലിനിടയില്‍ സൂക്ഷിച്ച സംഭവത്തില്‍ കൊലപാതക രീതി വിവരിച്ച് ഭർത്താവ് ബിജേഷ്. കൊലപാതകത്തിന് പിന്നാലെ അഞ്ച് വയസുകാരി ഉറങ്ങി കിടന്ന വീട്ടിലെ അടുത്ത മുറിയില്‍ മൃതദേഹം ഒളിപ്പിച്ച്‌ സുഗന്ധ ദ്രവ്യം തളിച്ചും സാമ്ബ്രാണി തിരി കത്തിച്ചുവെച്ചമാണ് ബിജേഷ് മുങ്ങിയത്. അനുമോള്‍ അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ സ്വകാര്യ സ്ഥാപനത്തില്‍ പണയം വെച്ച്‌ ലഭിച്ച തുകയുമായാണ് പ്രതി നാടുവിട്ടത്. തുടര്‍ന്ന് അഞ്ച് ദിവസം ഒളിവില്‍ കഴിഞ്ഞതിന് പിന്നാലെയാണ് പോലീസിന്റെ വലയിലാകുന്നത്.

സംഭവം ഇങ്ങനെ;

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചെടുത്ത പണം അനുമോള്‍ കൈയില്‍ സൂക്ഷിച്ചിരുന്നു. ഈ പണം അനുമോളുടെ കൈയില്‍ നിന്ന് ബലമായി ഭര്‍ത്താവ് ബിജേഷ് വാങ്ങിയിരുന്നു. തുക തിരികെ നല്‍കാത്തതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ബിജേഷ് മദ്യപാനിയാണെന്നും കുടുംബം നോക്കുന്നില്ലെന്നും സാമ്ബത്തിക ബാധ്യത അടക്കമുള്ള ആരോപണങ്ങള്‍ അനുമോളുടെ പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. എന്നാല്‍ അനുമോളെ വേണ്ടെന്ന നിലപാടിലായിരുന്നു ഭര്‍ത്താവ് ബിജേഷ്. സ്‌കൂളില്‍ പോയി തിരികെ വീട്ടിലെത്തിയ അനുമോളും ഭര്‍ത്താവും തമ്മില്‍ സംഭവ ദിവസം തര്‍ക്കമുണ്ടായി. ഇവരുടെ അഞ്ച് വയസുകാരി മകള്‍ ഉറങ്ങിയശേഷമായിരുന്നു വഴക്ക്. തര്‍ക്കത്തിനൊടുവില്‍ ഹാളില്‍ കസേരയിലിരുന്ന അനുമോളെ പിന്നില്‍ നിന്നും ഷാള്‍ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ച്‌ ബിജേഷ് കൊലപ്പെടുത്തുകയായിരുന്നു.

ബോധം കെട്ട അനുമോളെ കസേരയോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു. ഈ വീഴ്ചയില്‍ തല തറയിലിടിച്ച്‌ ക്ഷതമേറ്റു. ഇതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവവും മരണകാരണമായി. തുടര്‍ന്ന് ബിജേഷ് അനുമോളെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. പിന്നാലെ അനുമോള്‍ക്ക് നേരിയ ചലനമുണ്ടായി. തുടര്‍ന്ന് ബിജേഷ് വെള്ളം നല്‍കിയ ശേഷം വീണ്ടും ഷാള്‍ കൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ച്‌ മരണം ഉറപ്പുവരുത്തി. പിന്നീട് ആത്മഹത്യ എന്ന് വരുത്തി തീര്‍ക്കാനായി അനുവിന്റെ കൈ ഞരമ്ബ് ബ്ലേഡ് ഉപയോഗിച്ച്‌ മുറിച്ചു. ഇതിനിടെ ബിജേഷ് ആത്മഹത്യയ്‌ക്കും ശ്രമിച്ചിരുന്നു. പിറ്റേ ദിവസം രാവിലെ മൃതദേഹം പുതപ്പിനുള്ളില്‍ ഒളിപ്പിച്ചു. പിന്നാലെ വെങ്ങലൂര്‍ക്കടയിലെ തറവാട്ടിലെത്തി അനുമോളെ കാണാനില്ലെന്ന് തെറ്റിദ്ധരിപ്പിച്ചു. അനുവിന്റെ മാതാപിതാക്കളെയും വിവരം അറിയിച്ചിരുന്നു. പോലീസില്‍ പരാതിയും നല്‍കി ബിജേഷ് തമിഴ്‌നാട്ടിലേക്ക് കടന്നു.
അനുമോള്‍ ബിജേഷിനെതിരെ വനിതാ സെല്ലില്‍ നല്‍കിയ പരാതിയും കൊലയിലേക്ക് നയിച്ചതായി പോലീസ്സ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments